സ്വാഗതം

എന്റെ ബ്ലോഗ്‌ വായിക്കാന്‍ കാണിച്ച സന്മനസിനു എന്റെ വ്യക്തിപരമായ പേരിലും ഈ ബ്ലോഗിന്റെ പേരിലുമുള്ള ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു .. ഇതിനു ആവശ്യത്തിനുള്ള പ്രചാരം കൊടുക്കുക...

2010 സെപ്റ്റംബർ 13, തിങ്കളാഴ്‌ച

നശിക്കുന്ന മലയാള ബാല്യങ്ങള്‍

ഈ ബ്ലോഗിന്റെ തലക്കെട്ട്‌ വായിച്ചു ഞെട്ടി പോയോ?.. ഞെട്ടണ്ട ഇത് ഒരു വാസ്തവം ആണ്.. ഇപ്പോളും ഈ ഗള്‍ഫില്‍ ഒരു ഇന്റര്‍വ്യൂ നേരിടാന്‍ ഒരു മലയാളിയും മറ്റൊരു ഇന്ത്യക്കാരനും വന്നാല്‍ മുന്‍ഗണന മലയാളിക്ക് തന്നെ ആണ് (ഇത് എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും പഠിച്ചതാണ്). കാരണം മറ്റൊന്നും അല്ല മലയാളിക്കു മാത്രമായി അവകാശപ്പെടാവുന്ന ഒരു സ്വകാര്യ അഹങ്കാരം ആണ് അത്.  പച്ച മലയാളത്തില്‍ അത് പറഞ്ഞാല്‍ വീണാല്‍ നാലു കാലില്‍ തന്നെ വീഴുന്ന സ്വഭാവം.. എന്ന് മാത്രമല്ല പ്രതിസന്ധികളെ നേരിടാന്‍ മലയാളികള്‍ക്കുള്ള അത്ര കഴിവ് മറ്റുള്ളവര്‍ക്ക് ഇല്ല.. ഇത് മലയാളികള്‍ക്ക് കേരള നാടിന്‍റെ സമ്മാനം ആയി കിട്ടിയതാണ്.. ദോഷം പറയരുതല്ലോ ഉടായിപ്പിലും നമ്മള്‍ ഒന്നാമത് തന്നെ .. ഇത് പറഞ്ഞപ്പോളാണ് ഒരു കാര്യം ഓര്‍ത്തത്‌ എന്‍റെ ഒരു വടക്കേ ഇന്ത്യക്കാരന്‍ സുഹൃത്ത്‌ ഒരിക്കല്‍ കളിയായി എന്നോട് ഒരു കാര്യം പറഞ്ഞു അതെ മറ്റൊന്നും അല്ല അവരുടെ ഇടയിലെ ഒരു പഴംചോല്ല് ആണ് "ഒരു പാമ്പിനേം മലയാളിയേം ഒന്നിച്ചു കണ്ടാല്‍ ആദ്യം ആ മലയാളിയെ തല്ലി കൊല്ലണം പിന്നെയെ പാമ്പിനെ കൊല്ലാവു" കാരണം മലയാളിക്ക് അല്പം അവസരം കൊടുത്താല്‍ അത് ഒട്ടകത്തിന് തല ചായ്ക്കാന്‍ കൊടുത്തത് പോലെ ആകും. നമ്മളുടെ ഈ കഴിവുകളെ ലോകം അംഗീകരിക്കുമ്പോള്‍ നമുക്ക് ഒരു ചെറിയ അഹങ്കാരം തോന്നും അതെ സ്വാഭാവികം മാത്രം. എന്നാല്‍ ഇന്ന് സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്.. ഇന്ന് ഇന്ന് നാട്ടിന്‍പുറത്തെ വഴികളില്‍ കളിക്കുന്ന കുട്ടികളെ കാണാന്‍ ബുദ്ധിമുട്ടാണ്.. വൈകുന്നേരങ്ങളില്‍ കവലകളില്‍ കൂട്ടമായി വര്‍ത്താനം പറഞ്ഞിരുന്ന കൗമാരക്കാരെ ഇന്ന് ഒരിടത്തും കാണാന്‍ പറ്റുന്നില്ല.. കൂട്ടുകാര്‍ ഒന്നിച്ചു സ്കൂളില്‍ പോകുന്നില്ല അങ്ങനെ പണ്ട് നമ്മുടെ ബാല്യകാലത്ത് നമ്മള്‍ കണ്ടിരുന്ന ഒരു കാഴ്ചയും ഇന്ന് നാട്ടില്‍ ഇല്ല .. ഇന്നത്തെ ബാല്യം ഒരുപാടു മുന്‍പോട്ടു കടന്നു ചിന്തിക്കുന്നു... ആര്‍ക്കും ഒന്നിനും സമയം ഇല്ല.. കുട്ടികള്‍ അവരവരുടെ മൊബൈലില്‍ സംസാരത്തില്‍ മുഴുകി ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നു.. മാതാപിതാക്കള്‍ ജോലിയുടെ കാര്യത്തില്‍ മുഴുകി ഇരിക്കുന്നു... തങ്ങളുടെ മക്കള്‍ക്കുവേണ്ടി കൂടുതല്‍ കൂടുതല്‍ സമ്പാദിച്ചു അവരെ ഏറ്റവും വലിയവരക്കി തീര്‍ക്കാന്‍ വേണ്ടി രാവും പകലും അധ്വാനിക്കുന്നു... അങ്ങനെ ഇന്നത്തെ മലയാളി കുടുംബങ്ങള്‍ ഒരു വാഹനത്തിന്‍റെ ചക്രങ്ങള്‍ പോലെ ആയി മാറി.. എന്നും ഓട്ടം തന്നെ ഓട്ടം എന്നാല്‍ ചക്രങ്ങള്‍ തമ്മില്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ല... അങ്ങനെ ഓടി ഓടി ഒരു ദിവസം ഓട്ടം അവസാനിക്കും.. അതിനു മുന്‍പ് ഓടി വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം... ഇന്ന് കേരളത്തിന്‍റെ ഗ്രാമങ്ങളില്‍ വരര്‍ന്നു വരുന്ന ഒരു തലമുറയെ വളരെ ഞെട്ടലോടെ മാത്രമേ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ .. ഒരു കുട്ടിയെ നോക്കിയാല്‍ തന്നെ രാവിലെ സ്കൂളില്‍ പോയാല്‍ അവിടെ മല്‍സരം ആണ് ... പരീക്ഷയില്‍ ഒന്നാമന്‍ ആകാന്‍... അതിനായി അവന്റെ ബുദ്ധി അവന്‍ പുസ്തകങ്ങളിലെ അക്ഷരകൂട്ടുകളില്‍ പണയം വച്ചിരിക്കുന്നു... അവനു മറൊന്നിനെയും പറ്റി ചിന്തിക്കാന്‍ സമയം ഇല്ല... ഇനി സ്കൂളില്‍ നിന്നും വന്നാല്‍ അടുത്ത പരുപാടി TUTION അങ്ങനെ രാത്രി ആകുന്നു ... പിന്നെയും പഠിത്തം തന്നെ.... അങ്ങനെ അവന്റെ ചിന്തയിലും ഒര്മയിലും എല്ലാം ഇത് തന്നെ.... അങ്ങനെ ഒരു ബാല്യം കടന്നു പോകുമ്പോള്‍ അവിടെ അവനു നഷ്ടപെടുന്നത് വിശാലമായി ചിന്തിക്കാനുള്ള ഒരു മനസാണ്.... അത് കിട്ടേണ്ടത് പുസ്തകത്തില്‍ നിന്നും മാത്രം അല്ല ... സമൂഹവുമായുള്ള നേരിട്ടുള്ള ബന്ധത്തില്‍ നിന്നും ആണ്... ഇന്ന് നമ്മുടെ രാജ്യത്തിന്‌ വേണ്ടത് വിശാലമായി ചിന്തിക്കാന്‍ കഴിവുള്ള ചെറുപ്പക്കാരെ ആണ്... നമ്മടെ കുഞ്ഞുങ്ങള്‍ ദൈവം നേരിട്ട് നമ്മുടെ നാടിനു നല്‍കിയിട്ടുള്ള നന്മകളെ അറിഞ്ഞു പ്രകൃതിയുടെ സ്നേഹത്തെ തൊട്ടറിഞ്ഞു ജീവിക്കട്ടെ.. ഇന്ന് സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് കേരളത്തില്‍ നിലവില്‍ ഉണ്ട് എന്നിട്ടും മാതാപിതാക്കള്‍ മക്കള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ കൊടുത്തു സ്കൂളില്‍ പറഞ്ഞു വിടുന്നു ... കാരണം മറൊന്നും അല്ല മക്കളെ പറ്റിയുള്ള അമിതമായ അധി ആണ്.. അവര്‍ക്ക് ഇന്ന് മൊബൈല്‍ ഇല്ലാത്ത ഒരു അവസ്ഥയെ പറ്റി ചിന്തിക്കാന്‍ പോലും സാധിക്കില്ല ...ശരിയാണ് മാറ്റം ലോകത്തില്‍ ആവശ്യമായ ഒരു സംഗതി ആണ്... എന്നാല്‍ പോലും... ഒരു കാര്യം നമ്മള്‍ വിസ്മരിക്കുന്നു... അട്ടയ്ക്ക് കണ്ണും കുതിരയ്ക്ക് കൊമ്പും ദൈവം കൊടുക്കാഞ്ഞത് അത് ദൈവത്തിന്റെ അടുത്ത് സ്റ്റോക്ക്‌ ഇല്ലാഞ്ഞത് കൊണ്ടല്ല മറിച്ചു അത് അവര്‍ക്ക് ആവശ്യം ഇല്ല എന്ന് ദൈവത്തിനു അറിയമാരുന്നു... ഈ പ്രായോഗിക ബുദ്ധി നാം ഇന്ന് പ്രയോഗിക്കണം... കുഞ്ഞുങ്ങള്‍ക്ക്‌ അവര്‍ അവരുടെ പ്രായത്തില്‍ അര്‍ഹിക്കുന്നത് കൊടുക്കുക .. നമ്മുടെ രാഷ്‌ട്രപതി ആയിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം സര്‍ ഇതിനെ പറ്റി വിശദമായി തന്നെ എഴുതിയിട്ടുണ്ട് അദ്ദേഹത്തെ പോലെ വിശാലമായ കാഴ്ചപ്പാടുള്ള നേതാക്കന്മാരുടെ വാക്കുകളെ മാനിക്കണം... നമ്മടെ പത്രങ്ങളില്‍ തന്നെ നമുക്ക് മിക്കവാറും എല്ലാ ദിവസവും കാണാന്‍ പറ്റുന്ന ഒരു വാര്‍ത്തയാണ് "കമിതാക്കള്‍ ആത്മഹത്യാ ചെയ്തു" ഇത് ഒരു വലിയ വിപത്താണ് .... ആത്മഹത്യാ ചെയ്യുന്ന കുട്ടികളുടെ പ്രായം എല്ലാം 18ഇല്‍ താഴെ മാത്രം... അത് പോലെ തന്നെ പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യാ... ഇങ്ങനെ സ്വയം നശിക്കുന്ന ഒരു തലമുറ നമ്മുടെ കണ്മുന്‍പില്‍ വളര്‍ന്നു വരുമ്പോള്‍ അതിന്റെ നേരെ നമ്മള്‍ വിറങ്ങലിച്ചു നോക്കി നില്‍ക്കാതെ എന്തെങ്കിലും ചെയ്യുവാന്‍ ശ്രമിക്കു.... ഒരു നല്ല നാളേക്ക് വേണ്ടി ... ഒരു നല്ല തലമുറയ്ക്ക്  വേണ്ടി... ഒരു മിച്ചു മുന്നോട്ടു നീങ്ങാം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്തേലും ഒക്കെ എഴുതിയെച്ചും പോടെയ്‌....